Kindly Support Us

Popular Posts

“തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു.” (യോഹന്നാൻ 3/16 ) .

Saturday, April 6, 2024

പുതുഞായറും ദൈവകാരുണ്യ ഞായറും


ഉയിർപ്പു തിരുന്നാൾ കഴിഞ്ഞു വരുന്ന ആദ്യത്തെ ഞായറാഴ്ച കത്തോലിക്കാസഭയിൽ വളരെ പ്രധാനപ്പെട്ട ദിവസമായി ആചരിക്കപ്പെടുന്നു. പൗരസ്ത്യ-പാശ്ചാത്യ ഭേദമന്യേ കത്തോലിക്കാസഭയിൽഅപ്പസ്തോലനായ തോമാശ്ളീഹാക്ക് ഉത്ഥിതനായ ഈശോ പ്രത്യക്ഷപ്പെടുന്നതുംതോമാശ്ളീഹാ "എന്റെ കർത്താവേ എന്റെ ദൈവമേ" എന്ന് പറഞ്ഞു കൊണ്ട് ഈശോയിലുള്ള വിശ്വാസം പ്രഘോഷിക്കുന്നതും സുവിശേഷ വായനയിൽ ഇന്ന് പ്രത്യേകം ധ്യാനവിഷയമാക്കുന്നു. എന്നിരുന്നാലും തിരുന്നാൾ ആഘോഷത്തിൽ രണ്ടു സഭകളും വ്യത്യസ്ഥത പുലർത്തുന്നുണ്ട്.


പൗരസ്ത്യ കത്തോലിക്കാ സഭയായ സീറോ-മലബാർ സഭയിൽഈ ഞായറാഴ്ച (പുതുഞായർ) പുതിയ ഞായറാഴ്ച എന്നു വിളിക്കപ്പെടുന്നു. ഉയിർപ്പു തിരുന്നാൾ ദിനം മാമ്മോദിസാ സ്വീകരിച്ചവർ ഈ ഞായറാഴ്ച വിശുദ്ധ കുർബാനയിൽ പൂർണമായി പങ്കെടുക്കുന്നു എന്ന സവിശേഷത ഈ ദിവസത്തിനുണ്ട്. ഇപ്രകാരം ക്രിസ്തീയ ജീവിതത്തിന്റെ കൗദാശിക അനുഭവം പൂർണ്ണമായും ആരംഭിക്കുന്ന ദിവസമായി ഇതിനെ കാണുന്നതുകൊണ്ടാണ് ഇതിനെ 'പുതുഞായർഎന്ന് വിളിക്കുന്നത്‌. അതുകൂടാതെഭാരതീയ അപ്പസ്തോലനായ തോമാശ്ളീഹായുടെ ഈശോയിലുള്ള വിശ്വാസത്തെ അനുസ്മരിച്ചുകൊണ്ട് ഈ ദിവസം തോമാശ്ളീഹായുടെ പേരിലുള്ള ചില ദൈവാലയങ്ങളിലേക്കു തീർത്ഥാടനം നടത്തുന്ന പതിവുമുണ്ട്. ഇപ്രകാരം പ്രധാനപ്പെട്ട ഒന്നാണ്മലയാറ്റൂർ തീർത്ഥാടന കേന്ദ്രം. തന്റെ പുനരുത്ഥാനത്താൽ മരണത്തെയും പാപത്തെയും ജയിച്ച ഈശോയോടൊപ്പം വീണ്ടും ജനിച്ചു പാപത്തെ ഉപേക്ഷിച്ചു പുതിയ ജീവിതം നയിക്കാനും ഈ തിരുന്നാൾ വിശ്വാസികളെ ഓർമിപ്പിക്കുന്നു.


പാശ്ചാത്യ (ലാറ്റിൻ) സഭയിൽ ഈ ഞായറാഴ്ച 'ദൈവകാരുണ്യത്തിന്റെ ഞായറാഴ്ചഎന്നാണ് അറിയപ്പെടുന്നത്. പോളണ്ട് സ്വദേശിയായ വിശുദ്ധ ഫൗസ്തീന കൊവാൾസ്‌കായ്ക്കു(1905-1938) 1931 ൽ ലഭിച്ച ഈശോയുടെ ദർശനമാണ് ഈ തിരുന്നാൾ ആചരണത്തിന്റെ ഉറവിടം. ഈശോയുടെ നെഞ്ചിൽ നിന്നും ചുമപ്പും (ഈശോയുടെ തിരുരക്തത്തിന്റെ പ്രതീകം)മങ്ങിയ വെള്ളയും (ആത്‌മാക്കളെ വിശുദ്ധീകരിക്കുന്ന ജലത്തിന്റെ പ്രതീകം) നിറങ്ങളിലുള്ള രശ്മികൾ പുറപ്പെടുന്ന രീതിയിൽ ഉള്ള ഒരു മിശിഹാദർശനമാണ് സിസ്റ്റർ ഫൗസ്റ്റീനക്ക് ലഭിച്ചത്. ഈ ദർശനത്തിൽ കാണപ്പെട്ട ഈശോയുടെ ചിത്രം വരക്കുവാനും 'ദൈവകാരുണ്യത്തിന്റെ ഞായറാഴ്ചയായിഉയിർപ്പു ഞായർ കഴിഞ്ഞു വരുന്ന ആദ്യത്തെ ഞായറാഴ്ച ആചരിക്കുവാനുമുള്ള ആഹ്വാനം വിശുദ്ധക്ക് ദർശനത്തിൽ ലഭിച്ചു. മറ്റൊരു ദർശനത്തിൽ കരുണയുടെ പ്രാർത്ഥനകൾ ചൊല്ലുന്നതിന്റെ ആവശ്യകതയെപ്പറ്റി വിശുദ്ധ ഫൗസ്തീനായ്ക് വെളിപാട് ലഭിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ 'കരുണകൊന്തഎന്ന പ്രാർത്ഥന കത്തോലിക്കാ സഭയുടെ പ്രാർത്ഥനകളിൽ ഇടം നേടുകയുണ്ടായി.


2000-ജൂബിലി വർഷത്തിൽജോൺ പോൾ രണ്ടാമൻ മാർപാപ്പസിസ്റ്റർ ഫൗസ്റ്റീനയെ വിശുദ്ധയായി പ്രഖ്യാപിക്കുകയും 'ദൈവകാരുണ്യത്തിന്റെ ഞായറാഴ്ചകത്തോലിക്കാസഭയിൽ ഒരു പ്രധാനപ്പെട്ട തിരുന്നാളായി ആഘോഷിക്കുവാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പജോൺ പോൾ രണ്ടാമൻ മാർപാപ്പയെ 2011 ൽ വാഴ്ത്തപ്പെട്ടവനായും 2014 വിശുദ്ധനായും പ്രഖ്യാപിച്ചതും 'ദൈവകാരുണ്യത്തിന്റെ ഞായറാഴ്ച'യായിരുന്നു.

അവരുടെ പിൻഗാമിയായ ഫ്രാൻസിസ് മാർപാപ്പയും വലിയ പ്രാധാന്യത്തോടെ ഈ തിരുനാൾ ആഘോഷിക്കുന്നു. 


️Fr.Mathew (Jinto) Muriankarychirayil

Tuesday, December 5, 2023

DAY 5 - വി. ഫ്രാൻസിസ് അസ്സീസ്സിയുടെ ആഗ്രഹം


റോമിലെ ചില പ്രധാനപ്പെട്ട സ്ഥലങ്ങളെയും വ്യക്തികളെയും അടിസ്ഥാനമാക്കിയുള്ള എളിയ ക്രിസ്തുമസ് ചിന്തകൾ ഇവിടെ പങ്കുവയ്ക്കുന്നു. 

ലോകം മുഴുവൻ ക്രിസ്തുമസിനായി ഒരുങ്ങുകയാണ്. വർണ്ണശബളമായ ക്രിസ്മസ് ട്രീകളും നക്ഷത്രങ്ങളും കണ്ണുകൾക്ക് മിഴിവേകുന്നു. പുൽക്കൂടുകൾ വീടുകളുടെ മുമ്പിൽ ഒരുങ്ങുന്നു. എണ്ണൂറു വർഷങ്ങൾക്കുമുമ്പ് വിശുദ്ധ ഫ്രാൻസിസ് അസ്സീസ്സി തൻറെ ഉളളിൽ അനുഭവപ്പെട്ട ഒരു ആത്മീയുണർവ്വ് ലോകം മുഴുവനിലേക്കും വ്യാപിപ്പിച്ചു. ഫ്രാൻസിസ് മരിക്കുന്നതിനു മൂന്നു വർഷങ്ങൾക്ക് മുമ്പാണ് അത് സംഭവിച്ചത്. 




തങ്ങളുടെ കൂടെ ക്രിസ്തുമസ് ആഘോഷിക്കണമെന്ന് വാശിപിടിച്ച ആത്മാർത്ഥ സുഹൃത്തും നാട്ടിലെ പ്രമുഖനും നല്ലവനുമായ ജൊവാന്നിയുടെ മുമ്പിൽ ഫ്രാൻസിസ് ഒരു നിബന്ധന വച്ചു. “ഞങ്ങൾ ഗ്രേച്ചോയിൽ യേശുവിന്റെ ജനനം ആഘോഷിക്കണമെന്ന് നീ ആഗ്രഹിക്കുന്നുവെങ്കിൽ, എനിക്കുവേണ്ടി ഞാൻ നിങ്ങളോട് പറയുന്നത് തയ്യാറാക്കുക: ബെത്‌ലഹേമിൽ ജനിച്ച ശിശുവിനെ പ്രതിനിധീകരിക്കുന്ന ഒരു പുൽക്കൂട് കാണാൻ ഞാൻ ആഗ്രഹിക്കുന്നു, എങ്ങനെയെങ്കിലും ആ ശിശു അനുഭവിച്ച ബുദ്ധിമുട്ടുകൾ എന്റെ ശാരീരിക കണ്ണുകളാൽ കാണാൻ ഞാൻ ആഗ്രഹിക്കുന്നു. ആ നവജാത ശിശുവിന് ആവശ്യമായിരുന്ന സാധനങ്ങളുടെ അഭാവം, അവനെ എങ്ങനെ ഒരു തൊട്ടിലിൽ കിടത്തിയെന്നും, കാളയ്ക്കും കഴുതയ്ക്കും ഇടയിൽ അവൻ എങ്ങനെ കിടന്നുറങ്ങിയെന്നും എനിക്ക് കാണണം“. അപ്രകാരം ഫ്രാൻസിസ് അസ്സീസ്സിയുടെ ആഗ്രഹപ്രകാരം ലോകത്തിലെ ആദ്യത്തെ ക്രിസ്തുമസ് പുൽത്തൊഴുത്ത് ഇറ്റലിയിലെ റിയേത്തി പ്രവിശ്യയയിലെ ഗ്രേച്ചോ എന്ന കൊച്ചു ഗ്രാമത്തിൽ 1223 ലെ ക്രിസ്തുമസ് ദിവസം ഒരുങ്ങി. സത്യത്തിൽ, ഫ്രാൻസിസ് തൻറെ ഹൃദയത്തിലുളള ഈശോയുടെ പുൽക്കൂടിനെ ലോകത്തിന് കാണിച്ചു കൊടുക്കുകയായിരുന്നു.

 ഹൃദയത്തിൽ പുൽക്കൂടൊരുങ്ങാതെ ഒരിക്കലും യഥാർത്ഥ ഒരു ക്രിസ്തുമസ് പുൽക്കൂടൊണ്ടാക്കുവാൻ സാധ്യമല്ല എന്ന സത്യവും ഫ്രാൻസിസ് അസ്സീസ്സി ലോകത്തെ പഠിപ്പിച്ചു. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് പുൽക്കൂടുകളിൽ ഈശോ ജനിച്ചിട്ടും അവൻ എന്റെ ഹൃദയത്തിൽ ജനിച്ചില്ലെങ്കിൽ എനിക്ക് എന്ത് പ്രയോജനം?" എന്ന് പ്രശസ്ത കവിഅലക്സാണ്ടർ പോപ്പ് അഭിപ്രായപ്പെട്ടതിൻറെ കാരണവും മറ്റൊന്നല്ല. ഈശോയുടെ പുൽക്കൂട് ഉണ്ടാക്കുവാൻ തുടങ്ങിയിട്ട് എണ്ണൂറു വർഷങ്ങൾ തികയുന്ന ഈ വർഷം ഏറ്റവും ഒരുക്കത്തോടെ ക്രിസ്തുമസ് പുൽക്കൂടുണ്ടാക്കാൻ ഏവർക്കും സാധിക്കട്ടെ. 

--------------------------ഹൃദയവിശുദ്ധി--------------------------------

 "ഹൃദയശുദ്ധിയുളളവർ ഭാഗ്യവാൻമാർ, അവർ ദൈവത്തെ കാണും" (മത്തായി 5:8)

മറ്റു ദിവസങ്ങളിലെ ചിന്തകൾ കാണുവാൻ  താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Day 1 - കൊളൊസ്സെയം -തുറവിയുള്ള ഒരു ഹൃദയം.


Day 2 - സത്യത്തിന്റെ വായ്മുഖം - Bocca della verità


Day 3 - മൈക്കൾ ആഞ്ചലോ -പിയെത്ത


Day 4 - പാന്തയോൺ - സ്വർഗ്ഗീയ അനുഭവം

Monday, December 4, 2023

Day 4 - പാന്തയോൺ - സ്വർഗ്ഗീയ അനുഭവം

റോമിലെ ചില പ്രധാനപ്പെട്ട സ്ഥലങ്ങളെയും വ്യക്തികളെയും അടിസ്ഥാനമാക്കിയുള്ള എളിയ ക്രിസ്തുമസ് ചിന്തകൾ ഇവിടെ പങ്കുവയ്ക്കുന്നു. 





റോം നഗരത്തിൽ ക്രിസ്തുവിന്റെ കാലഘട്ടത്തിനു മുൻപ് ഉണ്ടായിരുന്നതും ഇന്നും അവശേഷിക്കുന്നതുമായ  മൂന്നു കാര്യങ്ങളാണ്, ആപ്പിയൻ വഴി (വിയാ ആപ്പിയ - ബിസി 312), പ്രശസ്ത കുതിരയോട്ട മത്സരസ്ഥലമായിരുന്ന സർക്കസ് മാക്സിമൂസ് (ചീർക്കൊ മാക്സിമോ ബിസി 300), പേഗൻ അമ്പലമായിരുന്ന പാന്തയോണ്‍(ബിസി 27)   എന്നിവ. 

ആപ്പിയൻ വഴി


സർക്കസ് മാക്സിമൂസ് 



പാന്തയോൺ

പാന്തയോൺ 

റോമൻ ശിൽപകലാ വൈഭവത്തിന്റെയും ഗണിതശാസ്ത്രത്തിന്റെയും  പ്രതിരൂപമായ
 പാന്തയോണ്‍ അമ്പലം ബിസി 27 ൽ മാർക്കുസ് വിസ്പ്സ്യാനുസ് ചക്രവർത്തി നിർമ്മിച്ചുവെന്നാണ് ഭൂരിപക്ഷം ഗവേഷകരും അഭിപ്രായപ്പെടുന്നത്.  എന്നാൽ എ.ഡി 80 ൽ ദൊമിഷ്യൻ ചക്രവർത്തിയുടെ കാലത്തും, എ ഡി 120 ൽ ഹാട്ര്യൻ  ചക്രവർത്തിയുടെ കാലത്തും ഇത് പുനർനിർമിക്കപെട്ടിട്ടുണ്ട്റോമൻ ദേവന്മാർക്കും ദേവതകൾക്കും സമർപ്പിച്ചിരുന്ന ഈ വിജാതീയ അമ്പലം എ ഡി 609-ൽ ഫോകാസ് ചക്രവർത്തി, ബൊനിഫൈസ് നാലാമൻ മാർപാപ്പക്ക്  കൈമാറിയതോടെ  പരിശുദ്ധ അമ്മക്കും സകല രക്തസാക്ഷികൾക്കും സമർപ്പിച്ച ഒരു ദൈവാലയമായിത്തീർന്നു.  

ഒരുപക്ഷേ, മേൽക്കൂര പൂർത്തിയാക്കാത്ത ഒരു ദൈവാലയം ഇന്ന് ചിന്തിക്കുക തന്നെ പ്രയാസമാണ്. എന്നാൽ പാന്തെയോണ്‍ രണ്ടായിരത്തിലധികം വർഷങ്ങളായി ഇപ്രകാരം നിലനിൽക്കുന്നത്തിന്റെ രഹസ്യവും ഇത് തന്നെയാണെന്നാണ് എഞ്ചിനിയർമാർ അഭിപ്രായപ്പെടുന്നത്.  അകത്തുനിന്നും പുറത്തുനിന്നുമുള്ള വായുസമ്മർദ്ദം കെട്ടിടത്തെ താങ്ങി നിർത്തുന്നുവത്രേ. എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന  ഈ ദൈവാലയം കണ്ടിട്ട് "ഇത് മനുഷ്യനുണ്ടാക്കിയ രൂപരേഖയല്ല മറിച്ചു  ദൈവദൂതന്മാർ ഉണ്ടാക്കിയതാണ്" എന്ന് വിഖ്യാതനായ മൈക്കിൾ ആഞ്ചലോ അഭിപ്രായപ്പെടുകയുണ്ടായിപാന്തയോണ്‍ സന്ദർശിക്കുന്ന ഒരു വ്യക്തിക്ക് ഇപ്രകാരം  തോന്നിയാൽ അത്ഭുതപ്പെടാനില്ല, കാരണം തുറന്നു കിടക്കുന്ന മുകൾ ഭാഗത്തിലൂടെ സൂര്യപ്രകാശം അകത്തു പ്രവേശിക്കുമ്പോൾ  സ്വർഗ്ഗീയമായ പ്രകാശം ഭൂമിയിൽ പതിക്കുന്നത് പോലുള്ള ഒരു പ്രതീതിയാണു ഉടലെടുക്കുന്നത്.  

പിറവിത്തിരുന്നാൾ ആഘോഷിക്കുമ്പോൾ നമ്മുടെ ഉള്ളിലും ഇപ്രകാരം ഒരനുഭവം ഉണ്ടാകുന്നുണ്ട്, ഒരു സ്വർഗ്ഗീയ അനുഭവം. എന്നാൽ അത് പാന്തയൊണിലെ പോലെ ഒരു പ്രതീതിയല്ല മറിച്ചു ഒരു ചരിത്ര സംഭവം വിശ്വാസത്തിന്റെ  കണ്ണുകളിലൂടെ കാണുകയാണ്. സ്വർഗത്തെയും ഭൂമിയെയും ഒന്നിപ്പിക്കുവാൻ നമ്മിലൊരുവനായി എളിയവനായി ബെത്ലഹേമിൽ ജനിച്ചവനെ അനുഭവിക്കലാണ്. ഇറ്റലിയിൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ഇഷ്ടപെട്ട ഒരു ഗാനമാണ്,  ….താരങ്ങളിൽ നിന്നും ഇറങ്ങിവരുന്ന സ്വർഗ്ഗിയ രാജാവേ…എന്നു തുടങ്ങുന്ന ക്രിസ്ത്മസ് ഗാനം. 



(യുടുബിൽ ഗാനം കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക)

നമ്മെ സ്വന്തമാക്കാൻ ബെത്ലഹേമിലെ കൊടുംതണുപ്പിൽ ദരിദ്രനായി ജനിച്ച സ്വർഗീയ രാജാവിന്റെ സ്നേഹത്തെയും നിസ്സഹായ അവസ്ഥയെയും വിവരിക്കുന്ന മനോഹരമായ ഒരു ഗാനം. ലോകരക്ഷകനായി വരുന്ന ഇമ്മനുവേലിനെ സ്വീകരിക്കാൻ നമ്മുടെ ഹൃദയങ്ങളെ ഒരുക്കുകയാണ് ക്രിസ്തുമസ്സിനു ഒരുക്കമായുള്ള ഈ ദിനങ്ങൾ. ഞാൻ ലോകത്തിന്റെ പ്രകാശമാണെന്നു അരുൾചെയ്ത മിശിഹായുടെ ജനനത്തിരുന്നളിനു ഒരുങ്ങുവാൻ ഏറ്റവും ആവശ്യമായത് നമ്മുടെ ജീവിതങ്ങളെ ആ പ്രകാശത്തിൽ കാണുക, തിരിച്ചറിയുക, പുനക്രമീകരിക്കുക എന്നതാണ്.  സ്വർഗ്ഗത്തെയും ഭൂമിയെയും ഒരുമിപ്പിക്കുന്ന സ്വർഗ്ഗിയ പ്രകാശത്താലും ദൈവസ്നേഹത്താലും നമ്മുടെ ഹൃദയങ്ങൾ നിറയട്ടെ

…………………………………….ദൈവസ്നേഹം………………………………..

…തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു. (യോഹന്നാൻ 3/16 )


മറ്റു ദിവസങ്ങളിലെ ചിന്തകൾ കാണുവാൻ  താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Day 1 - കൊളൊസ്സെയം -തുറവിയുള്ള ഒരു ഹൃദയം.


Day 2 - സത്യത്തിന്റെ വായ്മുഖം - Bocca della verità


Day 3 - മൈക്കൾ ആഞ്ചലോ -പിയെത്ത




Sunday, December 3, 2023

Day 3 - മൈക്കൾ ആഞ്ചലോ -പിയെത്ത

റോമിലെ ചില പ്രധാനപ്പെട്ട സ്ഥലങ്ങളെയും വ്യക്തികളെയും അടിസ്ഥാനമാക്കിയുള്ള എളിയ ക്രിസ്തുമസ് ചിന്തകൾ ഇവിടെ പങ്കുവയ്ക്കുന്നു.


ർവ്വകലാവല്ലഭനായ (ശില്പി, ചിത്രകാരൻ, കവി..) മൈക്കൾ ആഞ്ചലോയെപ്പറ്റി കേട്ടിട്ടില്ലാത്തവർ വളരെ ചുരുക്കമാണ്. അദ്ദേഹത്തിൻറെ മാസ്റ്റർ പീസായ 'പിയെത്ത' എന്ന അതിനനോഹര ശിൽപം കാണുവാനും വത്തിക്കാനിലെ സിസ്റ്റൈൻ കപ്പേളയിലെ അദ്ദേഹത്തിൻറെ ചുവർചിത്രങ്ങളായ അന്ത്യവിധിയും മനുഷ്യസൃഷ്ടിയും കാണുവാൻ ആയിരങ്ങളാണ് അനുദിനം വത്തിക്കാനിൽ എത്തുന്നത്.  ഒരു ശിൽപി തന്റെ കൊത്തുപണി ആരംഭിക്കുന്നതിന് മുൻപ് തന്നെ മനസ്സിലും വസ്തുവിലും ഒരു രൂപം കാണുന്നു. മൈക്കൾ ആഞ്ചലോയും അപ്രകാരമായിരുന്നു, യാതൊരു ആകാര ഭംഗിയുമില്ലാതിരുന്ന  കറാര മാർബിളിൽ 'പിയെത്ത'യുടെ രൂപം കാണുകയും തന്റെ കരകൌശലവിദ്യയിലൂടെ അത് പൂർണ്ണമാക്കുകയും ചെയ്തു. 



പിറവിത്തിരുന്നാളിന് ഒരുങ്ങുന്പോൾ നമ്മുടെ ഉള്ളിലും ഏകദേശം ഇതുപോലെയുള്ള ഒരു സമീപനം ഉണ്ടാകേണ്ടിയിരിക്കുന്നു. പുൽകൂടിൽ പിള്ളകച്ചയിൽ പൊതിഞ്ഞു കിടക്കുന്ന ഒരു ശിശുവിൽ  ലോകരക്ഷകനായ ദൈവപുത്രൻ ഒളിഞ്ഞിരിക്കുന്നു എന്ന സത്യം തിരിച്ചറിഞ്ഞു സ്വീകരിക്കുവാൻ മനസ്സിനെയും ഹൃദയത്തെയും  ഒരുക്കുകയാണ് അതിനു വേണ്ടത്. ഇവിടെ കൊത്തുപണികൾ നടത്തേണ്ടത് നമ്മുടെ ഹൃദയത്തിലാണ്. 

ഇസ്രയേൽ ജനം പ്രതിക്ഷിച്ചിരുന്നത് സർവ്വ പ്രതാപത്തോടും കൂടി അവരെ രക്ഷിക്കാൻ വരുന്ന ഒരു രാജാവിനെയാണ്. ബെത്ലഹേമിൽ ദരിദ്രനായി ജനിച്ച ഒരു ശിശുവിൽ ദൈവപുത്രനെ കാണുകയെന്നത് അവർക്ക് ചിന്തിക്കാൻ പോലും കഴിയില്ലായിരുന്നു. എന്നാൽ നമ്മുക്ക് ഇന്ന് അത് സാധ്യമാകുന്നത് നമ്മുടെ കഴിവിലൂടെയല്ല മറിച്ചു  പരിശുദ്ധാത്മാവിന്റെ ദാനമായ വിശ്വാസത്തിലൂടെയാണ്. നമ്മൾ വിശ്വാസത്തിൽ എത്രമാത്രം വളർന്നുവെന്ന് വിചിന്തനം ചെയ്യുവാനുള്ള ഒരവസരം കൂടിയാകട്ടെ പിറവിത്തിരുന്നാളിനു ഒരുക്കമായുള്ള ഈ ദിവസങ്ങൾ. 

…………………………………….വിശ്വാസം…………………………………….

വിശ്വാസം എന്നത് പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ട് എന്ന ബോദ്ധ്യവുമാണ്. (ഹെബ്രായർ 11 / 1 )


Day 1 - കൊളൊസ്സെയം -തുറവിയുള്ള ഒരു ഹൃദയം.


Day 2 - സത്യത്തിന്റെ വായ്മുഖം - Bocca della verità

Saturday, December 2, 2023

Day 2 - സത്യത്തിന്റെ വായ്മുഖം - Bocca della verità

 റോമിലെ ചില പ്രധാനപ്പെട്ട സ്ഥലങ്ങളെയും വ്യക്തികളെയും അടിസ്ഥാനമാക്കിയുള്ള എളിയ ക്രിസ്തുമസ് ചിന്തകൾ ഇവിടെ പങ്കുവയ്ക്കുന്നു. 







റോം നഗരത്തിന്റെ ഭംഗി ആസ്വദിക്കാനും സംസ്കാരം അറിയുവാനും എത്തുന്ന ഒരു വ്യക്തി ഉറപ്പായും സന്ദർശിക്കേണ്ട  സ്ഥലമാണ് 'സത്യത്തിന്റെ വായ്‌മുഖം' (Bocca della Verità ). റോമിലെ സാന്റാ മരിയ ഇൻ കൊസ്മെടിൻ പള്ളിയുടെ സമീപത്തുള്ള ഒരു ഭിത്തിയിൽ പതിപ്പിച്ചിരിക്കുന്ന അതിപുരാതനമായ, മനുഷ്യമുഖത്തോടുകൂടിയ വൃത്താകൃതിയിലുള്ള  ഒരു മാർബിളിനെയാണ് 'സത്യത്തിന്റെ വായ്‌മുഖം' (Bocca della Verità - മുകളിൽ ഫോട്ടോയിൽ കാണുന്നത് ) എന്ന് വിളിക്കുന്നത്‌. ഈ മാർബിൾ കഷണത്തെ ചുറ്റിപറ്റി അനേകം ഐതിഹ്യങ്ങൾ റോമിൽ ഇന്നും നിലനിൽക്കുന്നു. മദ്ധ്യകാലഘട്ടം മുതൽ ശക്തിയാർജിച്ച ഒരു ഐതിഹ്യമാണ് അതിൽ കൂടുതൽ അറിയപ്പെടുന്നത്. 

കുടുംബ ജീവിതത്തിൽ പുലർത്തേണ്ട പരസ്പര വിശ്വാസത്തിനും വിശുദ്ധിക്കും കോട്ടം തട്ടുന്ന രീതിയിൽ എന്തെങ്കിലും ഭാര്യയുടെയോ ഭർത്താവിന്റെയോ പക്കൽ നിന്നുണ്ടാവുകയോ ഒരാൾ സമൂഹത്തോടു നുണ പറയുകയോ ആണെങ്കിൽ  അത് തെളിയിക്കുവാൻ നടത്തുന്ന ഒരു കർമ്മമായി, പരസ്യമായിഈ 'സത്യത്തിന്റെ വായ്‌മുഖത്തിൽ' കുറ്റാരോപിതനായ വ്യക്തി  കൈ പ്രവേശിപ്പിക്കേണ്ടിയിരുന്നു. സത്യത്തിനു എതിരായ് എന്തെങ്കിലും ചെയ്‌തിട്ടുണ്ടെങ്കിൽ മാർബിൾ വായ് അടയപ്പെടുകയും കൈ ചേദ്ദിക്കപ്പെടുകയും ചെയ്യ്മെന്നായിരുന്നു ഐതിഹ്യം.  



പിറവിത്തിരുന്നാളിനു ഒരുങ്ങുന്പോൾ നമ്മളും ഒരു അഗ്നിശുദ്ധി വരുത്തേണ്ടത് അത്യാവശ്യമാണ്. അത് വിഴുങ്ങുവാൻ ഒരുങ്ങി നില്ക്കുന്ന ഒരു വാഴ്ത്തടത്തിലല്ല മറിച്ചു കരുണയുടെ കുന്പസാരക്കൂട്ടിൽ. കാഠിന്യമേറിയ നമ്മുടെ പാപങ്ങളെ പോലും നിഷ്പ്രയാസം ഉരുക്കിക്കളഞ്ഞു നമ്മെ ആശ്ലേഷിക്കുന്ന ദൈവകാരുണ്യത്തിന്റെ മുൻപിൽ   നല്ല ഒരുക്കത്തോടുകൂടിയുള്ള ഒരു കുന്പസാരം. ദൈവത്തിന്റെ ക്ഷമക്ക് അതിരുകളില്ല. "നമ്മോടു ക്ഷമിക്കുന്നതിൽ ദൈവം ഒരിക്കലും മടുപ്പ് കാണിക്കുന്നില്ല മറിച്ചു  നമ്മളാണ് പലപ്പോഴും ദൈവകാരുണ്യം അപേക്ഷിക്കുവാൻ മടി കാണിക്കുന്നത്" എന്ന ഫ്രാൻസിസ് പാപ്പയുടെ വാക്കുകൾ നമുക്കോർക്കാം. നമ്മുടെ പുറം മോടിയേക്കാൾ നമ്മുടെ ഹൃദയത്തെക്കാണുന്ന ദൈവത്തിന്റെ മുൻപിൽ മറച്ചു വയ്‌ക്കാൻ നമ്മുക്കൊന്നുമില്ലല്ലോ.    ഹൃദയത്തിന്റെ തുറവിയിൽ നിന്ന് ഹൃദയ വിശുദ്ധിയിലേക്ക്…. 





നാം പാപങ്ങൾ ഏറ്റുപറയുന്നെങ്കിൽ, അവൻ വിശ്വസ്തനും നീതിമാനുമാകയാൽ, പാപങ്ങൾ ക്ഷമിക്കുകയും എല്ലാ അനീതികളിലും നിന്നു നമ്മെ ശുദ്ധീകരിക്കുകയും ചെയ്യും. 
(1 യോഹ. 1/9)


Day 1 - കൊളൊസ്സെയം -തുറവിയുള്ള ഒരു ഹൃദയം.





Friday, December 1, 2023

Day 1 - കൊളൊസ്സെയം -തുറവിയുള്ള ഒരു ഹൃദയം.

റോമിലെ ചില പ്രധാനപ്പെട്ട സ്ഥലങ്ങളെയും വ്യക്തികളെയും അടിസ്ഥാനമാക്കിയുള്ള എളിയ ക്രിസ്തുമസ് ചിന്തകൾ ഇവിടെ പങ്കുവയ്ക്കുന്നു.







 

ചരിത്രം ഉറങ്ങുന്ന റോം നഗരം ഈ ഡിസംബർ മാസത്തിൽ കൂടുതൽ  സുന്ദരമാവുകയാണ്. ആൽപ്സ് പർവ്വത നിരകളെ തഴുകിയെത്തുന്ന ശിതക്കാറ്റും റോമൻ ഹൃദയ സ്പന്ദനങ്ങൾ  അനുഭവിച്ച് ഒഴുകുന്ന ടൈബർ നദിയും ദീപാലങ്കാരങ്ങളാൽ പ്രശോഭിതമായ വഴിയോരങ്ങളും തെരുവീഥികളിൽ ഉയരുന്ന വർണ്ണശബളമായ ക്രിസ്തുമസ്സ് ഓഫർ പരസ്യങ്ങളും വത്തിക്കാൻ ചത്വരത്തിൽ ഒരുങ്ങുന്ന പടുകൂറ്റൻ പുൽക്കൂടും ഒബ്ലിസ്കിനോട് ഉയരത്തിൽ കിടപിടിക്കുന്ന ക്രിസ്തുമസ് ട്രിയുമെല്ലാം അതിലേക്കു വിരൽ ചൂണ്ടുന്നു. 



 കൊളൊസ്സെയം 



റോമൻ ചരിത്രത്താലുകളിൽ സുവർണ്ണ ലിപികളിൽ കോറിയിട്ടിരിക്കുന്ന കൊളൊസ്സെയത്തിൽ നിന്നും തുടങ്ങാം ഈ എളിയ ക്രിസ്തുമസ്സ് ചിന്തകൾ. റോമൻ സംസ്കാരത്തിന്റെ തന്നെ പ്രതിബിംബമായാണ് എല്ലാവരും കൊളൊസ്സെയത്തെ കാണുന്നത്. നീറോ ചക്രവർത്തിയിൽ നിന്നും ഭരണം പിടിച്ചെടുത്ത വെസ്പാസ്യൻ ചക്രവർത്തിയുടെ (ഭരണകാലം എ.ഡി. 69 - 79)മനസ്സിൽ ഉദിച്ച ആശയമാണ് ഉല്ലാസിത്തിനായുള്ള ഒരു വലിയ ആംപിതീയട്ടർ.  അദ്ദേഹത്തിൻറെ പിൻഗാമിയായ റ്റിറ്റസ് ചക്രവർത്തി എ.ഡി. 80 ൽ അത് പൂർത്തിയാക്കി റോമൻ ജനത്തിനായി തുറന്നു. കൊളൊസ്സെയത്തിന്റെ ചരിത്രത്തെക്കാൾ ഉപരി അതിൽ ശ്രദ്ധിച്ച ഒരു പ്രത്യേകതെയെ ക്കുറിച്ചു എഴുതുവാനാണ് ആഗ്രഹിക്കുന്നത്. കൊളൊസ്സെയത്തിൽ ശ്രദ്ധിച്ച ഒരു പ്രത്യേകതയാണ് തുറന്നുകടക്കുന്ന, വായുസഞ്ചാരമുള്ള അനേകം വിശാലമായ വാതിലുകളും ജനലുകളും. ആരുടെ മുന്പിലും കൊട്ടിയടക്കപെടാത്ത, എല്ലാവരെയം ഉൾകൊള്ളുന്ന ഒരു ഹൃദയം പോലെ. 

പരിശുദ്ധ അമ്മയും ഇതുപോലെയായിരുന്നു, ദൈവിക ഇടപെടലിന് സ്വയം തുറന്നുകൊടുത്തവൾ, പരിശുദ്ധാത്മാവിനു ഹൃദയത്തിൽ വാസം നൽകിയവൾ, മിശിഹാ തന്പുരാനെ ഉദരത്തിൽ വഹിച്ചവൾ.  ദൈവത്തിന്റെ മുൻപിൽ ഹൃദയം തുറന്നു സ്ത്രോത്രഗീതം ആലപിച്ചു, "എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു. എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്നു. അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു…"(ലൂക്കാ 1:46-48) പിറവിത്തിരുന്നാളിനു ഒരുക്കമായുള്ള ഈ ദിവസങ്ങളിൽ അത്യാവശ്യമായി കരുതേണ്ട ഒന്ന് അത് തന്നെ - തുറവിയുള്ള ഹൃദയംദൈവത്തിലേക്കും സഹോദരങ്ങളിലേക്കും ഒരേപോലെ തുറവിയുള്ള ഒരു ഹൃദയം.







Sunday, October 22, 2023

ജനഹൃദയങ്ങളിലെ വലിയമുക്കുവൻ

(ഒക്ടോബർ 22: വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ ഓർമ്മദിവസം)
"ഭയപ്പെടേണ്ടതില്ല.. ക്രിസ്തുവിനായി നിങ്ങളുടെ വാതിലുകൾ വിശാലമായി തുറന്നിടുക" എന്ന് പറഞ്ഞ് വത്തിക്കാൻ ചത്വരത്തിൽ സമ്മേളിച്ച വിശ്വാസികളെ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ ധൈര്യപ്പെടുത്തിയിട്ട് ഇന്ന് നാൽപത്തിയഞ്ച് വർഷങ്ങൾ പൂർത്തിയാകുന്നു.
ജോൺ പോൾ ഒന്നാമൻ മാർപാപ്പയുടെ വിയോഗത്തോടെ സഭയിൽ ഉടലെടുത്ത അനാഥത്വം മാറ്റാൻ ദൈവം കനിഞ്ഞു നല്കിയ വ്യക്തിയാണ് രണ്ടുനൂറ്റുണ്ടുകളുടെ മധ്യത്തിൽ മാർപാപ്പയായിരിക്കാൻ ഭാഗ്യം ലഭിച്ച കരോൾ വോയ്റ്റീല എന്ന ജോൺ പോൾ രണ്ടാമൻ മാർപാപ്പ. 

"എന്റെ ഇറ്റാലിയനിൽ കുറവുകളുണ്ട്, നിങ്ങൾ എന്നെ തിരുത്തുക" എന്ന് പറഞ്ഞുകൊണ്ട് തന്റെ പ്രഥമ കൂടിക്കാഴ്ചയിൽ തന്നെ ഇറ്റലിക്കാരുടെ ഹൃദയം കവർന്ന പാപ്പായായിരുന്നു അദ്ദേഹം. നീണ്ട ഇരുപത്തിയെട്ട് വർഷക്കാലത്തെ തന്റെ ഭരണകാലത്ത് കത്തോലിക്കാവിശ്വാസികളെ രണ്ടായിരാം ജൂബിലിവർഷത്തിലൂടെ പുതിയ നൂറ്റാണ്ടിലേക്ക് കൈപിടിച്ച് നടത്തിയത് അദ്ദേഹമാണ്. എളിമകൊണ്ടും ജീവിതലാളിത്യം കൊണ്ടും സൗഹൃദങ്ങൾകൊണ്ടും മാർപാപ്പ എല്ലാവരുടെയും പ്രിയപ്പെട്ടവനായി. അദ്ദേഹം ലോകയുവജനസമ്മേളനത്തിൽ യുവാക്കൾക്കൊപ്പം നൃത്തം ചെയ്തതിന്റെയും വത്തിക്കാനിൽ വി. മദർ തെരേസയെ സ്വീകരിച്ചപ്പോൾ സ്നേഹചുംബനം നൽകിയതിൻറെയും ചിത്രങ്ങൾ ഇന്നും ആയിരങ്ങളുടെ ഹൃദയങ്ങളിൽ ഒളിമങ്ങാതെ നിൽക്കുന്നു. സഭയുടെ സന്ദേശങ്ങളെ ലോകത്തെ അറിയിക്കാൻ സാമൂഹ്യമാധ്യമങ്ങളെ ഫലവത്തായി ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെ വളരെ പ്രാധാന്യത്തോടെ ഉത്ബോധിപ്പിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. തനിക്ക് രോഗാസ്വസ്ഥകൾ സമ്മാനിച്ച കഠിനമായ വേദനകൾ ഉളളിലൊതുക്കി മരണത്തിനു മുമ്പായി അവസാനം നടത്തിയ കൂടിക്കാഴ്ചയിൽ വത്തിക്കാൻ ചത്വരത്തിൽ കൂടിയ വിശ്വാസികളെ അദ്ദേഹം ആശീർവ്വദിച്ച കാഴ്ച ലോകത്തിന് മുഴുവൻ ഹൃദയഭേദകമായിരുന്നു. 

1920 മെയ് 18 ന് പോളണ്ടിൽ ജനിച്ച ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ 2005 ഏപ്രിൽ രണ്ടാം തീയതിയാണ് എല്ലാവരെയും കണ്ണീരിലാഴ്ത്തി ഈ ലോകത്തോട് വിടപറഞ്ഞത്. വത്തിക്കാനിലെ വി.പത്രോസിൻറെ ചത്വരത്തിൽ പൊതുദർശനത്തിനു വച്ച അദ്ദേഹത്തിൻറെ ഭൗതികശരീരം കാണുവാൻ ‘എത്രയും വേഗം അദ്ദേഹത്തെ വിശുദ്ധനാക്കണം’ എന്നെഴുതിയ പോസ്റ്ററുകളുമായി അനേകായിരങ്ങൾ കിലോമീറ്ററുകളോളം ക്യൂ നിന്നു. ഈ ക്യൂവിൽ സ്ഥാനം പിടിക്കാനായി തലേദിവസംതന്നെ റോമൻ തെരുവുകളിൽ കിടന്നുറങ്ങിയ യുവാക്കൾക്ക് ഒരേയൊരു ആഗ്രഹം മാത്രമേ ഉണ്ടായിരിന്നുളളു, എത്ര കഷ്ടപ്പാട് സഹിച്ചാണെങ്ങിലും തങ്ങൾ നെഞ്ചിലേറ്റിയ ആ വലിയ മുക്കുവനെ, തങ്ങളോടൊപ്പം ലോകയുവജനസമ്മേനങ്ങളിൽ നൃത്തം ചെയ്ത, പ്രാർത്ഥിച്ച, ഹൃദയത്തെ സ്പർശിക്കുന്ന സന്ദേശങ്ങൾ നല്കിയ തങ്ങളുടെ സ്വന്തം ജോൺ പോൾ രണ്ടാമൻ മാർപാപ്പയെ അവസാനമായി ഒന്നുകൂടി കാണുക, ഒരു addio (good bye) പറയുക. തങ്ങളുടെ പ്രിയപ്പെട്ട പാപ്പായ്ക്ക് വേണ്ടി തെരുവുകളിൽ ജപമാലചൊല്ലി പ്രാർത്ഥിച്ച് രാത്രിചിലവഴിച്ച യുവജനങ്ങൾ ആക്ഷരാർത്ഥത്തിൽ ഞെട്ടിച്ചത് ലോകം മുഴുവനെയാണ്. ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയെ ജനങ്ങൾ എത്രമാത്രം സ്നേഹിച്ചിരുന്നു എന്ന് തെളിയിക്കുന്നതായിരുന്നു ആ കാഴ്ചകൾ.

2011 മെയ് ഒന്നാം തീയതി ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുകയും 2014 ഏപ്രിൽ 27നു ഫ്രാൻസിസ് മാർപ്പാപ്പ വത്തിക്കാനിൽ വച്ച് വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തുകയും ചെയ്തു. പതിനാറാം നൂറ്റാണ്ടിൽ മാർപ്പാപ്പയായിരുന്ന അഡ്രിയാൻ പതിനാറാമനുശേഷം ഇറ്റലിയുടെ പുറത്തുനിന്നു തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാർപ്പായായിരുന്നു വി. ജോൺ പോൾ രണ്ടാമൻ. അദ്ദേഹത്തിൻറെ മാർപ്പാപ്പയായുളള പൊന്തിഫിക്കേറ്റ് തുടങ്ങിയത് 1978 ഒക്ടോബർ 22നാണ്. തന്മൂലം അദ്ദേഹത്തിൻറെ ഓർമ്മദിവസമായി ആചരിക്കുവാൻ തെരഞ്ഞെടുത്തതും പ്രസ്തുത ദിവസമാണ്. 

Fr. Mathew (Jinto) Muriankary